
കോവിഡ് പ്രതിരോധത്തിന് കാസർഗോഡ് ജില്ലയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃക
കോവിഡ് പ്രതിരോധത്തിന് കാസർഗോഡ് ജില്ലയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃക
കോവിഡിനെ നിലക്ക് നിർത്തുന്നതിൽ കാസർഗോഡ് ജില്ല ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയണം. ഇന്ത്യയിൽ കോവിഡ് വന്ന ആദ്യ ജില്ലകളിലൊന്നാണ് കാസർഗോഡ്. തുടർന്നിങ്ങോട്ട് ഇന്ന് വരെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ജില്ലയിലെ ആരോഗ്യ വിഭാഗവും ഭരണകൂടവും നടത്തുന്ന വലിയ പ്രയത്നത്തെ നമ്മൾ കാണാതിരുന്നുകൂടാ.
മെഡിക്കൽ കൊളേജ് ഇല്ലാത്ത ജില്ലയായിരുന്നു കാസർഗോഡ്. അടുത്താണ് നമുക്ക് ഒരു മെഡിക്കൽ കൊളേജ് സൗകര്യം സാധ്യമായത്. അത് ബാലാരിഷ്ടതകൾ പിന്നിടുന്നതേയുള്ളു. ആരോഗ്യ ഭൗതിക സാഹചര്യങ്ങൾ ഏറ്റവും കുറഞ്ഞ ജില്ലയാണിത്. ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും ജില്ല പിന്നിലാണ്. നികത്താത്ത ഒഴിവുകൾ നിരവധി. സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ ഒന്നുപോലും ജില്ലയിൽ ഇല്ല എന്ന് ഓർക്കണം. പ്രവാസികൾ കൂടുതലുള്ള ജില്ലകളിൽ ഒന്നാണിത്. ഇങ്ങനെ പരിമിതികളാൽ വീർപ്പുമുട്ടുന്ന ഒരു ജില്ലയാണ് കാസർഗോഡ്. എന്നിട്ടും ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം രോഗവ്യാപനവും മരണവും സംസ്ഥാന ശരാശരിയിലും താഴെ പിടിച്ചു നിർത്താൻ നമുക്ക് സാധിച്ചു. രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽ ചികിത്സ എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ജില്ലയാണ് കാസർഗോഡ്. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് രോഗവ്യാപനം എങ്ങനെ തടയാം എന്ന ചിന്തയിൽ നിന്ന് ഉയർന്നുവന്ന ആശയമാണ് ഇത് . ഇത്തരമൊരു തീരുമാനമെടുക്കാൻ കേരളസർക്കാർ മടികാണിച്ചപ്പോൾ ജില്ലാ അധികാരികൾ കാണിച്ച ധൈര്യം എടുത്തുപറയണം. ഇതിൽ കാസർഗോഡ് ജില്ല തയാറാക്കിയ ഗൈഡ് ലൈൻ ആണ് പിന്നീട് കേരളം മുഴുവൻ നടപ്പിലാക്കിയത്.
കോവിഡ് നിര്‍വ്യാപനത്തിന് ജില്ലാ ഭരണ സംവിധാനം അധ്യാ സെല്ലിലെ പകരുടെ പങ്കാളിത്തത്തോടെ രൂപം നല്‍കിയ മാഷ് പദ്ധതി വാര്‍ഡ്തല ജനജാഗ്രത സമിതികളെ ശക്തമാക്കുന്നതിന് വളരെ അധികം സഹായിച്ചു. കാസർഗോഡ് ജില്ലാ കലക്ടർ ഡി സജിത്ബാബുവിന്റെ ബുദ്ധിയിൽ ഉദിച്ച ഈ ആശയം ജിലാ വിദ്യാഭ്യാ ഓഫീസർ ശ്രീമതി കെ വി പുഷ്പ, മാഷ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. ദിലീപ് കുമാര്‍ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളോടെ വിജയകരമായി നടപ്പിലാക്കാൻ നമുക്ക് സാധിച്ചു. ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെയും പോലീസ് വിഭാഗത്തിന്റെയും ജോലി ഭാരം ഒരു പരിധിവരെ ലഘൂകരിക്കാൻ ഇതുമൂലം സാധിച്ചു. കാസർഗോഡ് ജില്ലയുടെ സ്വന്തം പദ്ധതിയായ മാഷ് ഇപ്പോൾ മറ്റുജില്ലകളിൽ പല പേരുകളിലായി നടപ്പിലാക്കപ്പെടുന്നുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ് പോർട്ടലിന് സമാനമായി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു വെബ് പോർട്ടൽ തെയ്യാറാക്കുവാൻ ജില്ലയ്ക്ക് സാധിച്ചു. സംസ്ഥാനത്തു ആദ്യമായി ഇങ്ങനെ ഒരു വെബ് പോർട്ടൽ തയ്യാറാക്കിയത് കാസർഗോഡ് ജില്ലയിലാണ്
ഉദിനൂർ സ്വദേശിയും വേലാശ്വരം ഗവൺമെൻറ് യു പി സ്‌കൂൾ അദ്ധ്യാപകനുമായ പി പി ജയൻ ആണ് ഈ വെബ് പോർട്ടൽ രൂപകൽപ്പന ചെയ്തത്. മറ്റൊരു ഉദിനൂർ സ്വദേശിയും ജില്ലാ കൊറോണ കൺട്രോൾ സെല്ലിലെ ഉദ്യോഗസ്ഥനായ പി വി മഹേഷ് കുമാർ ആരോഗ്യ ബോധവൽക്കരത്തിനായി തയ്യാറാക്കിയ നാടകങ്ങളും ടെലിഫിലിമുകളും എടുത്ത് പറയേണ്ടുന്നവ തന്നെ.
തീരദേശ മേഖലകളിലും കോളനികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക വഴി രോഗവ്യാപനം തടയാൻ നമുക്ക് സാധിച്ചു. തീരദേശ മഖലകളിലേക്ക് മാത്രമായി അഞ്ച് ടെസ്റ്റിംഗ് സെന്ററുകൾ തുടങ്ങിയതും കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ മൽസ്യവിൽപ്പന നടത്താൻ പാടുള്ളു എന്ന് നിഷ്കർഷിച്ചതും വലിയ വിജയം കണ്ടു. കസബ കോളനി, കീഴൂർ കടപ്പുറം, കോട്ടിക്കുളം കടപ്പുറം തുടങ്ങിയ മേഖലകളിലെ രോഗവ്യാപനം നിയന്ത്രിക്കുവാൻ ഇതുമൂലം സാധിച്ചു. തെയ്യക്കാലം ആരംഭിക്കുന്നതോടെ രോഗവ്യാപനം ഉയരുന്നത് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണകൂടം. തെയ്യം കലാകാരൻമാർ തെയ്യം കിട്ടുന്നതിന് മുൻപ് കോവിഡ് പരിശോധന നടത്തണമെന്ന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്.
എല്ലാ ദിവസവും ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസിന്റെ ചേമ്പറിൽ ചേരുന്ന ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഓരോ ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ട്. നിതാന്തമായ ജാഗ്രതയും കാറ്റിനാദ്ധ്വാനവറും ആവശ്യമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപി ച്ചു കൊണ്ട് മുന്നോട്ട് നീങ്ങുന്ന കാസർഗോഡ് ജില്ലാ കലക്ടർ ഡി സജിത്ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ് എന്നിവരുടെ പ്രവർത്തന മികവുകൾ എത്ര അഭിനന്ദിച്ചാലും അധികമാവില്ല .