
വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം
*വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി (95.73% മാർക്ക് വാങ്ങി )
വലിയപറമ്പ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം (FHC) വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം നേടി.
ഗ്രാമപഞ്ചായത്ത് 60 ലക്ഷത്തോളം രൂപ ആരോഗ്യ മേഖലയുടെ വികസനത്തിന് മാറ്റിവെച്ചതും, ടീബി രോഗികൾക്ക് പോഷകാഹാര കിറ്റുകൾ, ക്യാൻസർ & ഡയാലിസിസ് രോഗികൾക്ക് പ്രത്യേക ഫണ്ടുകൾ, മെച്ചപ്പെട്ട ലബോറട്ടറി സംവിധാനങ്ങൾ, വൈകുന്നേരം വരെ ഒ.പി. സംവിധാനം, നേരിട്ട് ഡോക്ടർമാരെ നിയമിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും അംഗീകാരത്തിലേക്ക് നയിച്ചു.
സേവന വ്യവസ്ഥ, രോഗി അവകാശങ്ങൾ, ക്ലിനിക്കൽ പരിചരണം, അണുബാധ നിയന്ത്രണം, ഗുണനിലവാര മാനേജ്മെന്റ്, എന്നിവ ഉൾപ്പെടെ ആറ് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ദേശീയ ഗുണനിലവാര ഉറപ്പ് (NQAS) അംഗീകാരം നൽകുന്നത്.
95.73% മാർക്ക് വാങ്ങി ആണ്
F H C വലിയപറമ്പ ഈ വിജയത്തിളക്കത്തിന് അർഹമായത്.രണ്ടാം തവണ ആണ് FHC വലിയപറമ്പ ഈ നേട്ടം കൈവരിക്കുന്നത്..ആരോഗ്യപരിപാലന രംഗത്ത് വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ നിവാസികൾക്ക് ഏറെ ആശ്വാസം ആണ് ഈ ആശുപത്രി. മെഡിക്കൽ ഓഫിസർ Dr. ശ്രീകുമാർ മോഹൻ ന്റെ കീഴിലുള്ള മികച്ച ഒരു ടീം വർക്ക് ആണ് ഈ പുരസ്കാരത്തിലേക്ക് സ്ഥാപനത്തെ നയിച്ചത്.
രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിലും സ്ഥാപനം ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്
.വലിയപറമ്പ ഗ്രാമ പഞ്ചായത്തിന്റെ പൂർണ പിന്തുണ ഈ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് എന്നും കൂട്ടായി ഉണ്ട്.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് തീരദേശ ജനതയുടെ ആരോഗ്യ പരിപാലനത്തിനായി കൂടുതൽ ഫണ്ടുകൾ അനുവദിക്കുകയാണ്. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിൽ ഈ നേട്ടം കൂടി ചേർന്നിരിക്കുകയാണ്.
വലിയപറമ്പ FHC യിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ അഭിനന്ദനങ്ങൾ അറിയിച്ചു,