കിനാപ്പക്ഷിയായി വിജി കയ്യൂർ പാടുന്നു..”കിനാപ്പക്ഷിയുടെ പാട്ട്”-കാവ്യസമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു.

*കിനാപ്പക്ഷിയായി വിജി കയ്യൂർ പാടുന്നു..”കിനാപ്പക്ഷിയുടെ പാട്ട്”-കാവ്യസമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു.*


കയ്യൂർ – അധ്യാപനത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ഉത്തരം മുട്ടിക്കലുകളിൽ കുടുങ്ങാതെ കവിതകൾ കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് വിജി കയ്യൂർ . ജന്മം കൊണ്ട് ചേർത്തലയെങ്കിലും പ്രൈമറി ക്ളാസ് തൊട്ട് പഠിച്ചതും വളർന്നതും കയ്യൂരിൽ .പോരാട്ടത്തിൻ്റെ വടക്കൻ കാറ്റേറ്റ് വളർന്ന മനസ്സാണ് വിജിയുടേത്. ചിത്രകലാധ്യാപകനായ പിതാവ് കുമാരൻ മാഷായിരുന്നു എഴുത്തിലും ജീവിതത്തിലും ഗുരുനാഥൻ . G LP S വെള്ളാട്ട് അധ്യാപികയായി ജോലി ചെയ്യുമ്പോഴും അക്ഷരത്തെ ധ്യാനിക്കു കയായിരുന്നു ഈ എഴുത്തുകാരി.
നാളിതു വരെയായി കുത്തിക്കുറിച്ചതിൽ കൊള്ളാവുന്നത് ഇ കെ നായനാർ ആർട്ട്സ് & സ്പോർട്ട്സ് ക്ളബ്ബ് കയ്യൂർ പുസ്തകമാക്കുമ്പോൾ വിജിക്കുള്ള ചാരിതാർത്ഥ്യം പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറമാണ്.
പുസ്തക പ്രവർത്തക സംഘത്തിന്റെ 2021 ലെ ഫെലോഷിപ്പിന് അർഹയായ ഈ എഴുത്തുകാരിക്ക് സാഹിത്യ സംഗമവേദി എഫ് ബി കൂട്ടായ്മയുടെ 2021-ലെ ‘കാവ്യോദയം പുരസ്കാരം ‘ ലഭിച്ചിട്ടുണ്ട്. ഇതു വരെ എഴുതിയതിൽ നിന്നും തെരഞ്ഞെടുത്ത അമ്പത്തി ഒന്ന് കവിതകൾ ഉൾക്കൊള്ളുന്ന ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന “കിനാപ്പക്ഷിയുടെ പാട്ടിന് ”അവതാരിക നിർവഹിച്ചത് പ്രശസ്ത കവി മാധവൻ പുറച്ചേരിയാണ്.
കാവ്യം കണ്ണാടി നോക്കുന്ന ഈ കാവ്യക്കൂട്ട് പ്രശസ്ത കവിയും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ ജനുവരി 26-ന് കയ്യൂരിൽ വെച്ച്
പ്രകാശനം ചെയ്യും. ഭർത്താവ് രാജൻ, മക്കൾ ആദിത്യ, ആര്യ എന്നിവരടങ്ങുന്ന
കുടുംബം ഈ കിനാപ്പക്ഷിക്ക് എഴുത്തു വഴികളിൽ ഒരു ഭാരമാകുന്നില്ല എന്നു മാത്രമല്ല, പറക്കാനുള്ള ചിറകുകൾ മാത്രമേ സമ്മാനിക്കുന്നുള്ളൂ.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close