90 % അംഗവൈകല്യത്തോടെ അതിസാഹസികമായി ആലുവപുഴ നീന്തികടന്ന ആസിം വെളിമണ്ണക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ ശിശു ക്ഷേമ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (NCDC)
90 % അംഗവൈകല്യത്തോടെ അതിസാഹസികമായി ആലുവപുഴ നീന്തികടന്ന ആസിം വെളിമണ്ണക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ ശിശു ക്ഷേമ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (NCDC)
കോഴിക്കോട്: ജന്മനാ ഇരുകൈകൾ ഇല്ലാതിരുന്നിട്ടും നട്ടെല്ലിന് വളവുണ്ടായിട്ടും, വലതുകാലിന് സ്വാധീനക്കുറവുണ്ടായിട്ടും മനക്കരുത്തും നിശ്ചയദാർട്ട്യവുംകൊണ്ട് ആലുവയിലെ പെരിയാറിന്റെ വീതികൂടിയഭാഗം അതിസാഹസികമായി നീന്തിക്കടന്ന പതിനഞ്ച് വയസ് മാത്രമുള്ള ആസിം വെളിമണ്ണക്ക് ഇരുപത്തി അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ ശിശു ക്ഷേമ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (NCDC).
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അത്തരം വെല്ലുവിളികൾ അതിജീവിക്കാൻ പ്രചോദനമാകുന്നതിനാണ് ഇത്തരമൊരു പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് NCDC മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് ഓമശ്ശേരി വെളിമണ്ണ സ്വദേശിയായ ആസിം പെരിയാറിലെ അദ്വൈതാശമം കടവ് മുതൽ തുരുത്ത് ശിവരാത്രി മണപ്പുറം വരെയുള്ള ഒരു കിലോമീറ്റർ ദൂരം വെറും 61 മിനിറ്റ് കൊണ്ട് നീന്തി ചരിത്രം സൃഷ്ട്ടിച്ചത്.
പരിമിതികളിൽ തളരാതെ പുതിയ നേട്ടങ്ങൾ എത്തിപ്പിടിക്കുന്ന ആസിം, നെതർലാന്റ് ആസ്ഥാനമായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ 2021 ലെ ചിൽഡ്രെൻസ് പീസ് പ്രൈസിന്റെ അവസാന റൗണ്ടിൽ എത്തിയ മൂന്ന് പേരിൽ ഒരാളാണ്.
വെളിമണ്ണ സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അനുവദിക്കാൻ ഒപ്പ് ശേഖരണം നടത്തി ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുത്തും ആസിം ശ്രദ്ധേയനായിരുന്നു.
സാഹസിക നീന്തൽ പരിശീലകൻ സജി വാളശ്ശേരിയാണ് ആസിമിന്റെ പരിശീലകൻ.
നാളെ (ഫെബ്രുവരി 1) കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തുന്ന പത്ര സമ്മേളനത്തിൽ വച്ച് NCDC പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് പാരിദോഷികം ആസിമിന് കൈമാറും.