നവീകരണബ്രഹ്മ കലശോത്സവം സമാപിച്ചു* ആറ് ദിവസമായി നടന്നു വരുന്ന എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ നവീകരണ ബ്രഹ്മകലശ മഹോത്സവം സമാപിച്ചു. ബുധനാഴ്ച രാവിലെ ആലമ്പാടി പടിഞ്ഞാറ്റയിൽ ഇല്ലത്ത് പത്മനാഭ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ ദേവപ്രതിഷ്ഠ നടന്നു.

*നവീകരണബ്രഹ്മ കലശോത്സവം സമാപിച്ചു*
ആറ് ദിവസമായി നടന്നു വരുന്ന എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ നവീകരണ ബ്രഹ്മകലശ മഹോത്സവം സമാപിച്ചു. ബുധനാഴ്ച രാവിലെ ആലമ്പാടി പടിഞ്ഞാറ്റയിൽ ഇല്ലത്ത് പത്മനാഭ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ ദേവപ്രതിഷ്ഠ നടന്നു.

മുന്നോടിയായി രാവിലെ 108 തേങ്ങ കൊണ്ടുള്ള മഹാഗണപതി ഹോമം നടന്നു.വിവിധ ക്ഷേത്രങ്ങളിൽ നിന്നും കഴകങ്ങളിൽ നിന്നും സ്ഥാനികരും ആബാലവൃദ്ധം ഭക്തജനങ്ങളും ഉത്സവത്തിൽ പങ്കുകൊണ്ടു. ഉച്ചക്ക് നടന്ന അന്നദാനത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. വൈകുന്നേരം ശക്തമായ ഇടിയും മഴയും വന്നത് ശുഭസൂചകമായിട്ടാണ് വിശ്വാസികൾ കരുതുന്നത്.നീണ്ട ഇരുപത് വർഷത്തിനു് ശേഷമാണ് ക്ഷേത്രത്തിൽ കലശ മഹോത്സവം നടന്നത്.തലേന്ന് രാത്രി സീരിയൽ താരം ഇല്ലിക്കെട്ട് നമ്പൂതിരി ക്ഷേത്രാചാരങ്ങളെക്കുറിച്ച് അധ്യാത്മിക പ്രഭാഷണം നടത്തി.തുടർന്ന് നടന്ന പയന്നൂർ SS ഓർക്കസ്ട്രയുടെ ഗാനമേള വീക്ഷിക്കാൻ ആയിരക്കണക്കിന് പേർ തടിച്ചുകൂടി. മുഴുവൻ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും നിസ്സീമമായ സഹകരണം ഒന്നുകൊണ്ട് മാത്രമാണ് പരിപാടി വൻവിജയമായതെന്ന് ആഘോഷകമ്മറ്റി അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close