
സംഗീതത്തിലെ സമർപ്പിത സാധന ഭാവ ഗായകൻ കെ. ജയചന്ദ്രന് അദ്ദേഹം ആലപിച്ച ഗാനം കൊണ്ട് ആദരാഞ്ജലി. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോടാണ് ജയചന്ദ്രൻ ആലപിച്ച “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ …” എന്നു തുടങ്ങുന്ന ഗാനം മൂളി പാട്ടിൻ്റെ രാജകുമാരന് അന്ത്യയാത്രാമൊഴി നേർന്നത്.
*ഭാവഗായകന് ഗാനം* *കൊണ്ട് ആദരാഞ്ജലി*
സംഗീതത്തിലെ സമർപ്പിത സാധന ഭാവ ഗായകൻ കെ. ജയചന്ദ്രന് അദ്ദേഹം ആലപിച്ച ഗാനം കൊണ്ട് ആദരാഞ്ജലി. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോടാണ് ജയചന്ദ്രൻ ആലപിച്ച “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ …” എന്നു തുടങ്ങുന്ന ഗാനം മൂളി പാട്ടിൻ്റെ രാജകുമാരന് അന്ത്യയാത്രാമൊഴി നേർന്നത്.
വീഡിയോ ഇതിനകം ഗൾഫ് രാജ്യങ്ങളിലടക്കം പല ഗ്രൂപ്പുകളിലും പ്രചരിക്കുകയാണ്. ജയചന്ദ്രനുമായി വ്യക്തിബന്ധം സൂക്ഷിക്കുന്ന ജില്ലയിലെ അപൂർവ്വം സാംസ്ക്കാരിക പ്രവർത്തകരിലൊരാളാണ് വത്സൻ പിലിക്കോട്. അന്തരിച്ച എഴുത്തുകാരൻ എം.ടി യുമായും അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു. ഒരു ഓർമ്മ പ്രസംഗത്തെക്കാൾ നന്നായി തോന്നിയത് ആ സ്മരണയ്ക്കു മുന്നിൽ ഗാനാഞ്ജലി അർപ്പിക്കുകയാണെന്നു തോന്നിയതിനാലാണ് യാത്രാമൊഴിക്കായി പാട്ടു വഴി തിരഞ്ഞെടുത്തതെന്ന് വത്സൻ പിലിക്കോട് വ്യക്തമാക്കി. പ്രഭാഷണത്തിനപ്പുറം മാഷിൻ്റെ സംഗീതത്തികവ് പ്രകടമാക്കുന്ന അപൂർവ്വ വേള കൂടിയായി ഈ ഗാന സമർപ്പണം മാറി തീർന്നു. ജയചന്ദ്രൻ പാടി ഹിറ്റാക്കിയ പാട്ടുകൾ കോർത്തിണക്കി പാട്ടിൻ്റെ പട്ടുറുമാലു തീർക്കാനുള്ള ഒരുക്കത്തിലാണ് ഡോ. വത്സൻ പിലിക്കോട്. പി.ഭാസ്ക്കരൻ ജന്മ ശതാബ്ദി അനുസ്മരണ സമ്മേളനങ്ങളിൽ ഭാഷണത്തെക്കാളും പാട്ടിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിൻ്റെ അവതരണ രീതി ഇതിനകം തന്നെ ആസ്വാദകർ ഹൃദയത്തിൽ പകർത്തിവെച്ചു കഴിഞ്ഞു. ജയചന്ദ്രൻ്റെ ഓർമ്മ തുടിക്കുന്ന ഈ ഗാന സമർപ്പണത്തിൻ്റെ വീഡിയോ കണ്ട് പല പ്രമുഖരും നേരിട്ട് മാഷിനെ വിളിച്ച് ആ ഉദ്യമത്തിന് മംഗളങ്ങൾ നേരുകയാണ്.