കന്നാടം പള്ളിപ്രധിനിധി വെറ്റില അടയ്ക്ക സമർപ്പിച്ചു… മടിക്കൈ മാടം ക്ഷേത്ര കളിയാട്ടത്തിന് തുടക്കമായി..
‘
കന്നാടം പള്ളിപ്രധിനിധി വെറ്റില അടയ്ക്ക സമർപ്പിച്ചു…
മടിക്കൈ മാടം ക്ഷേത്ര കളിയാട്ടത്തിന് തുടക്കമായി..
—————————————
മടിക്കൈ : ചരിത്ര പ്രസിദ്ധമായ മടിക്കൈ മാടം ശ്രീ. വേ ട്ടയ്ക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി. മത സൗഹാർദത്തിന്റെ വിളനിലമായ മടിക്കൈയുടെ പ്രധാന ആരാധനാലയമായ മാടം ക്ഷേത്രത്തിലെ ഉത്സവാരംഭം കന്നാടം പള്ളിയിൽ നിന്നുമുള്ള ആച്ചുമ്മാടൻ ക്ഷേത്രത്തിലെത്തി വെറ്റില അടയ്ക്ക സമർപ്പിച്ച ശേഷമാണ് പതിവ്. ഈ വർഷവും പള്ളി പ്രധിനിധിയായി ഷേക്ക് അബ്ദുള്ള വെറ്റില അടയ്ക്ക സമർപ്പിച്ചതോടെ കളിയാട്ട മഹോത്സവം ആരംഭിച്ചു.
‘ഏപ്രിൽ 23 ന് രാവിലെ കലവറ നിറക്കൽ ചടങ്ങ് നടന്നു. വൈകുനേരം ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തിയായ വേട്ടയ്ക്കൊരുമകൻ ദൈവത്തിന്റെ വെള്ളാട്ടം നടന്നു. തുടർ ദിവസങ്ങളിൽ മറ്റ് പ്രധാന തെയ്യക്കോലങ്ങളായ പുല്ലൂരാളി, തട്ടും തിറ, ഊർപ്പഴശ്ശി തെയ്യങ്ങൾ അരങ്ങിലെത്തും അരങ്ങിലെത്തും.26 ന് രാത്രി 1ആലമ്പാടി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നും തെയ്യം വരവുണ്ടാകും 26,27,28 ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും.27 ന് പുല്ലൂരാളിയും 28 ന് വെട്ടയ്ക്കൊരുമകനും മുടിയെടുക്കുന്നതോടെ കളിയാട്ടത്തിന് സമാപനമാകും.