ജപ്പാൻ ഉയിർത്തെഴുന്നേറ്റത് സ്കൂളിൽ നിന്നാണ്.- ഡോ.. മുഹമ്മദ് അഷീൽ*
*ജപ്പാൻ ഉയിർത്തെഴുന്നേറ്റത് സ്കൂളിൽ നിന്നാണ്.- ഡോ.. മുഹമ്മദ് അഷീൽ*
ജാപ്പാനിലെ ഹിരോഷിമയും, നാഗസാക്കിയുമടക്കം നാല്പത്തിയഞ്ചോളം പട്ടണങ്ങളെ നിലംപരിശാക്കിയ സ്ഫോടനത്തിൽ നിന്നും കരകയറാൻ അവരെ പ്രാപ്തരാക്കിയത് സ്കൂളുകൾ സജീവമാക്കിയായിരുന്നു. എല്ലാം നഷ്ടപ്പെട്ട ജപ്പാനെ ഇന്നുകാണുന്ന ജപ്പാനാക്കിയത് നേതാക്കളെ സൃഷ്ടിച്ചായിരുന്നില്ല. മറിച്ച്,അവർ സ്കൂളിൽ നിന്ന് വന്നവരായിരുന്നു.തൊഴിലവസരങ്ങൾ സ്വയം ഉണ്ടാക്കി. നമുക്കിവിടെ കുട്ടികൾ സ്കൂളിൽ ബാത്ത് റൂം കഴുകിയാൽ ചർച്ചയായി. എല്ലാ തൊഴിലുകളും പഠിപ്പിച്ചു. മാനവരാശിക്കുണ്ടായ പല ദുരന്തങ്ങളേയും അതിജീവിച്ചത്, പുതിയ തലമുറയ്ക്ക് വെളിച്ചമാവേണ്ടുന്ന കുട്ടികളിലൂടെയാണ്,
പരിചയമില്ലാത്ത, ഈ പുതിയ കാലത്ത് പലതും പരിചയപ്പെടുകയാണ് നമ്മൾ.ഈ കാലത്ത് വിദ്യാർത്ഥികൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന ഒരു ബോധത്തിൽ നിന്നാവണം, മുന്നോട്ടു പോകാൻ. 1918 ലെ സ്പാനിഷ് മഹാദുരന്തത്തിൽ കണക്ക് പ്രകാരം അഞ്ച് കോടി ജനങ്ങളാണ് മരണപ്പെട്ടത്.അത് പത്ത് കോടിയോളം വരും അതിൻ്റെ എഴുതപ്പൊടാത്ത കണക്ക്.
അന്നും സ്കൂൾ അടച്ചിട്ടു.പക്ഷെ, ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടായില്ല.
ഇന്ന് നമ്മൾ കൊവിഡ് കാലത്ത് പത്തു വർഷത്തെ ഐടി വിപ്ലവം, ആറ് മാസം കൊണ്ട് നേടി എന്നത് വസ്തുതയാണ്. നേരിട്ട് കണ്ട് പഠനം നടത്തുകയെന്നത് തന്നെയാണ് ഗുണപ്രദം, പക്ഷെ, ചില ഘട്ടങ്ങൾ നമ്മൾ തരണം ചെയ്ത് പോകേണ്ടതുമാണ്. നമ്മൾ അതിജീവിക്കും, എത്രയോ മാതൃകകൾ നമുക്ക് മുന്നിലുണ്ട്.-ഡോ.അഷീൽ പറഞ്ഞു.
Easy English, ഓൺലൈൻ കലോത്സവം, സാഹിത്യ സംവാദസദസ്സുകൾ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകൽ, ആരോഗ്യ വകുപ്പിന് നൽകിയ പൾസ് ഓക്സീമീറ്റർ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് കൊവിഡ്കാല, വീടുകളിലെ പഠനത്തോടൊപ്പം നടത്തിയത്. എല്ലാ ദിവസവും രാവിലെ നാല് മണിക്ക് വിദ്യാർത്ഥികളെ വർഷങ്ങളായി വായനയ്ക്കായി ഉണർത്തുക എന്ന ദൗത്യവും നടന്നു വരുന്നു.. ആഗസ്ത് 18 ന് രക്ഷിതാക്കൾക്കും, ബോധവത്ക്കരണ ക്ലാസ്സ് നടത്താനുള്ള ഒരുക്കത്തിലാണ് ക്ലാസ്സധ്യാപകനായ രതീഷ് പിലിക്കോട്.
ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ പന്ത്രണ്ട് ബി ക്ലാസ് നടത്തിയ ഓൺലൈൻ പഠനം, അറിയേണ്ടവ എന്ന വിഷയത്തിൽ ആരോഗ്യ-വിദ്യാഭ്യാസപ്രവർത്തകൻ, മുൻ സാമൂഹ്യ സുരക്ഷാ മിഷൻ എക്സ്ക്യുട്ടീവ് ഡയരക്ടർ ഡോ.മുഹമ്മദ് അഷീൽ ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പൽ പി.രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.മുരളീധരൻ, എം.നഫീസത്ത് സംബന്ധിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് ഡോ.അഷീൽ മറുപടി പറഞ്ഞു.
ക്ലാസ്സധ്യാപകൻ രതീഷ് പിലിക്കോട് സ്വാഗതവും, ലീഡർ അഭിഷേക് വി.നായർ നന്ദിയും പറഞ്ഞു