
തറവാടുകൾ സംസ്ക്കാരത്തിൻ്റെ* *വിളനിലങ്ങൾ* ഡോ. വത്സൻ പിലിക്കോട്
*തറവാടുകൾ സംസ്ക്കാരത്തിൻ്റെ*
*വിളനിലങ്ങൾ*
ഡോ. വത്സൻ പിലിക്കോട്
ചെറുവത്തൂർ:
തറവാടുകൾ ഉത്തമ സംസ്ക്കാരത്തിൻ്റെ വിളനിലങ്ങളായാണ് വർത്തിക്കുന്നതെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. ചെറുവത്തൂർ മയിച്ച മുള്ളിക്കീൽ തറവാട് കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഒരു സാമൂഹ്യ ജീവിയാക്കി മാറ്റുന്നതിൽ തറവാടുകൾക്കും അതിൻ്റെ ചെറു പതിപ്പുകളായ കുടുംബങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. സാമൂഹ്യ ബന്ധങ്ങളുടെ വലക്കണ്ണി കാലമിത്രയും പൊട്ടാതെ കാത്തുപോന്നതും തറവാടുകളാണ്. ആചാരം, അനുഷ്ഠാനം എന്നിവയെ സാമൂഹ്യ അച്ചടക്കത്തിൻ്റെ ഉപാധികളാക്കി മാറിത്തീർത്തതും തറവാടുകളാണ്. വംശ സ്വത്വത്തിൻ്റെ വേര് ആഴ്ന്നു കിടക്കുന്ന തറവാടുകളെ പറ്റിയുള്ള അന്വേഷണം സംസ്ക്കാര പഠനത്തിൽ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്. അദ്ദേഹം പറഞ്ഞു. ഒരു പൂർവ്വ പിതാമഹനിലൂടെ വളരുകയും കാലന്തരത്തിൽ പലനാടുകളിലേക്ക് കുടിയേറുകയും ചെയ്ത തറവാട്ടംഗങ്ങൾക്ക് പരസ്പരം കാണാനും ജീവിതാനുഭവങ്ങൾ പങ്കിടാനും ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങൾക്ക് മനുഷ്യത്വം അന്യമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് വലിയ സാമൂഹ്യ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷമണൻ കണ്ണാടത്ത് അധ്യക്ഷത വഹിച്ചു. വെങ്ങാട്ട് കുഞ്ഞിരാമൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഉത്തമൻ മുള്ളിക്കീൽ, പത്മനാഭൻ കരിന്തളം, ശശീധരൻ മയിച്ച ,രാഹുൽ മടിക്കൈ മോഹനൻ മുള്ളിക്കീൽ, പവിത്രൻ ഉച്ചൂളിക്കുതിർ എന്നിവർ സംസാരിച്ചു.