
കാല-ദേശങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളുടെ -ഒറ്റപ്പെടലിൻ്റെ നേർകാഴ്ച – ഒറ്റ, മാറേണ്ട കാലത്തിലേക്കുള്ള ചൂണ്ടുപലകയായ് ഒരു ഏകപാത്ര നാടകം അരങ്ങിലേക്ക്.കാമ്പുള്ള ഈ സ്ത്രീപക്ഷകഥയുടെ മികച്ച അവതരണവുമായി ചെറുവത്തൂർ വി വി സ്മാരക കലാവേദിയിലൂടെ മൃദുല ബായി മണ്ണൂർ നാടകം ജനമനസ്സുകളിലേക്കെത്തിക്കുന്നു.*
*കാല-ദേശങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളുടെ -ഒറ്റപ്പെടലിൻ്റെ നേർകാഴ്ച – ഒറ്റ, മാറേണ്ട കാലത്തിലേക്കുള്ള ചൂണ്ടുപലകയായ് ഒരു ഏകപാത്ര നാടകം അരങ്ങിലേക്ക്.കാമ്പുള്ള ഈ സ്ത്രീപക്ഷകഥയുടെ മികച്ച അവതരണവുമായി ചെറുവത്തൂർ വി വി സ്മാരക കലാവേദിയിലൂടെ മൃദുല ബായി മണ്ണൂർ നാടകം ജനമനസ്സുകളിലേക്കെത്തിക്കുന്നു.*
മാറി വരുന്ന ജീവിത സാഹചര്യ ങ്ങളുടെ കുത്തൊഴുക്കിൽ പഴമകൾ ഇനിയും തിരിച്ചു വരാത്ത വിധം അകലങ്ങളിലേക്ക് മറയപ്പെട്ടെങ്കിലും പഴമയിലെ മഹിമ തൊട്ടറിഞ്ഞ് ഇതിഹാസത്തിലെയും ചരിത്രത്തിലെയും വർത്തമാനത്തിലേയും പിൻനിര സ്ത്രീ കഥാപാത്രങ്ങളെ അണിനിരത്തി, പഴമ കൊണ്ട് പുതുമ തീർത്ത് ”ഒറ്റ ” എന്ന ഏകപത്ര നാടകം അരങ്ങിലേക്ക്… ശ്രീ ബുദ്ധൻ്റ പൂർവ്വാശ്രമത്തിലെ സിദ്ധാത്ഥ ഗൗതമൻ്റെ പത്നി – യശോധര, രാമായണത്തിലെ സുഗ്രീവ പത്നി രുമ , മഹാഭാരതത്തിലെ ഭീമസേനൻ്റെ പ്രണയിനി ഹിടുംബി, അയോധ്യ യുടെ ചരിത്രം തിരുത്തിയ മന്ഥര എന്നീ നാലു കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ ജീവിതം പൂർണ്ണമാക്കുക എന്ന മികച്ച ആശയം തോറ്റം പാട്ടിൻ്റെ അകമ്പടിയോടെ പകർന്നാടി, ഒറ്റയാൾ നാടകത്തിനും സമൂഹത്തിൻ്റെ ചലനതിന് ഉർജ്ജം പകരാൻ സാധിക്കുമെന്ന് ഈ നാടകം തെളിയിക്കുന്നു.
ഒട്ടേറെ നാടകങ്ങൾ അരങ്ങിലെത്തിച്ച പാരമ്പര്യമുള്ള ചെറുവത്തൂർ കൊവ്വൽ,
വി.വി.സ്മാരക കലാവേദിയാണ് ഈ നാടകവും അരങ്ങിലേറ്റുന്നത്. ഒട്ടേറെ അംഗീകാരങ്ങൾ നേടിയ “പനി(എൻ) ” അടക്കം നിരവധി നാടകങ്ങൾക്ക് രചന നിർവ്വഹിച്ച, നാടക രചയിതാവും സംവിധായകനുമായ രവീന്ദ്രൻ ചെറുവത്തൂരാണ് ഈ നാടകത്തിൻ്റെയും രചനയും രംഗഭാഷയുമൊരുക്കിയത്.
സ്ത്രീയുടെ വിവിധ ഭാവങ്ങൾ – രൂപങ്ങൾ അരങ്ങിൽ വിസ്മയമായി അവതരിപ്പിച്ച് ഈ കഥാപാത്രങ്ങൾക്ക് മുഴുവൻ തൻ്റെ ശരീരഭാഷ കൊണ്ടും ശാരീരഭാഷ കൊണ്ടും ഒരു പകർന്നാട്ടമൊരുക്കുകയാണ് എഴുത്തുകാരിയും കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ജീവനക്കാരിയുമായ മൃദുലാബായി മണ്ണൂർ.
അണിയറയിൽ
ഗോമതികുട്ടി,
സിന്ധു നായർ,
ജ്യോതി രമേശ്, ആദിത്യ മനോമി എന്നിവരും കൂടെയുണ്ട്.
സംഗീത നിയന്ത്രണം
രാധകൃഷ്ണൻ മനിയേരിയും,
ദിപനിയന്ത്രണം
ഭരതൻ പിലിക്കോടുമാണ് നിർവ്വഹിക്കുന്നത്.
വിവി സ്മാരക കലാവേദിയുടെ അമ്പതാം വാർഷീകത്തിൻ്റെ ഭാഗമായി എപ്രിൽ 30ന് നാടകത്തിൻ്റെ ആദ്യ അവതരണം നടക്കും.
N