അന്നം മുട്ടി തെയ്യം കലാകാരന്മാർ
അരങ്ങൊഴിയുന്ന മാരിതെയ്യങ്ങൾ
വീട്ട് മുറ്റത്ത് കൊട്ടിപാടി ആടി അനുഗ്രഹം ചൊരിയുന്ന മാരിതെയ്യങ്ങൾ , വടക്കുകിഴക്ക് മൂലയിൽ ഗുരുശി ഉഴിഞ്ഞ് മാരിയകറ്റപ്പെടുന്ന വിശ്വാസ പ്രമാണങ്ങൾഒരുകാലത്ത് വറുതിയുടെ നാളുകളായ കർക്കടകത്തിൽ ഊരു ചുറ്റി മാരിയകറ്റുന്നകുട്ടി തെയ്യങ്ങൾ നാട്ടുവഴിയിലും വീട്ട് മുറ്റത്തുംഎല്ലാ വർഷവും ഗ്രാമങ്ങളിൽ പതിവ് കാഴ്ചയായിരുന്നു, കളിഞ്ചൻ, ആടി വേടൻ, ഓണ ത്താർ തുടങ്ങിയ കുട്ടിതെയ്യങ്ങൾ കെട്ടിയാടുന്നത് കൊപ്പാള , മലയ , വണ്ണാൻ സമുദയങ്ങളാണ് ചെറിയ കുട്ടികളാണ് കോലം ധരിക്കുന്നത്ജന്മാവകാശത്തിൽ തെയ്യം കെട്ടി ആടിക്കുകഎന്നത് ആചാരഅനുഷ്ഠാനങ്ങളുടെയും
നാട്ടുനടപ്പിന്‍റെയും ഭാഗമാണ് ഈ മാഹാമാരിയുടെ കാലം മാരി തെയ്യങ്ങളും പിൻവാങ്ങിയത് ഒരു വിഭാഗത്തിന്റെ അന്നം മുട്ടിച്ചിരിക്കയാണ്, തെയ്യക്കോലം നിലച്ചതോടെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെയ്യം കലാകാരൻ, ഒന്നര വർഷക്കാലമായി അവരുടെ ആകെയുള്ള വരുമാനം നിലച്ചതോടെ തെയ്യം കലാകാരൻമാർ കട ബാധ്യതയുടെ നടുവിലാണ്…