
കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.
കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.
കാഞ്ഞങ്ങാട്: ആതുര ശുശ്രൂഷ രംഗത്ത് ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയുടെ ഓഫീസ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പിറകുവശത്തുള്ള എസ്. എൻ. ആർക്കേടിൽ പ്രവർത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഓഫീസി ന്റെ ഉദ്ഘാടനം നിർവഹിച്ചു. ആതുര ശുശ്രൂഷയ്ക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കാഞ്ഞങ്ങാട്ടെ സഹകരണ ആശുപത്രിക്ക് കഴിയണമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്ത് കാസർകോട് ജില്ലക്കാർ വളരെ ഏറെ ദുരിതങ്ങൾ അനുഭവിച്ച വരാണ്. ഇനിയൊരു ദുരിതത്തിന് സാക്ഷിയാകാൻ അവരെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ ഹോസ്പിറ്റൽ ഭരണസമിതി അംഗം എം. പൊക്ലൻ അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ് )എം അനന്ദൻ, സഹകരണ ഹോസ്പിറ്റൽ ഭരണസമിതി അംഗം വി.വി. രമേശൻ, ഡോക്ടർ കെ വാസു, വാർഡ് കൗൺസിലർ ശോഭ, കെ. ശ്രീകണ്ഠൻ നായർ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സി.യൂസഫ് ഹാജി,
കെ.ആർ.ബൽരാജ്
പി.കെ.നിഷാന്ത്, അഡ്വക്കറ്റ് കെ. രാജ്മോഹൻ അഡ്വക്കറ്റ് ഷുക്കൂർ,
പി.പി.കുഞ്ഞികൃഷ്ൻ നായർ,
ഐശ്വര്യ കുമാരൻ,
ഇ.വി.ജയകൃഷ്ണൻ, എം. രാഘവൻ,
എം.കെ.വിനോദ് എന്നിവർ സംസാരിച്ചു. സഹകരണ ഹോസ്പിറ്റൽ ഭരണസമിതി കൺവീനർ അഡ്വക്കേറ്റ് പി.അപ്പുക്കുട്ടൻ സ്വാഗതവും കോഡിനേറ്റർ സി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഓഹരി സമാഹരണം ബസ് സ്റ്റാൻഡിന് പിറകുവശത്ത് എസ്. എൻ.ആർക്കേഡിൽ പുതിയതായി ആരംഭിച്ച ഓഫീസിൽ തുടങ്ങിയിട്ടുണ്ട്. ഓഹരി ആവശ്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ പ്രഥമ സഹകരണ ആശുപത്രി യുടെ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചു.