ഭരത് പി.ജെ.ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ് ബാബു അന്നൂരിന്.* തൃശൂർ: 2021 ലെ ഭരത് പി.ജെ. ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ് നടൻ ബാബു അന്നൂരിന്.

*ഭരത് പി.ജെ.ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ് ബാബു അന്നൂരിന്.*
തൃശൂർ: 2021 ലെ ഭരത് പി.ജെ. ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ് നടൻ ബാബു അന്നൂരിന്.

ഇരുപതിനായിരത്തി ഒന്ന് രൂപയും ശിൽപി മണികണ്ഠൻ കിഴക്കൂട്ട് രൂപകല്പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 30 വൈകീട്ട് 5ന് കേരള സാഹിത്യ അക്കാദമി ഹാളിൽ
ഭരത് പി.ജെ. സ്മാരക ദേശീയ ഓൺലൈൻ ഡോക്യു & ഷോർട്ട്ഫിലിം ഫെസ്റ്റ് സമാപന സമ്മേളനച്ചടങ്ങിൽ അവാർഡ്‌ സമ്മാനിക്കും. ഡോ.സി.രാവുണ്ണി ജൂറി ചെയർമാനും, പ്രിയനന്ദനൻ, ജയരാജ് വാര്യർ, ബിന്നി ഇമ്മട്ടി, ചാക്കോ ഡി അന്തിക്കാട് ജൂറി അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേക്കുള്ള ജീവിതയാത്രയിൽ മേക്കപ്പ് ആർട്ടിസ്റ്റ്, രംഗസജ്ജീകരണം, കോസ്റ്റും ഡിസൈനർ, നടൻ, സംഘാടകൻ എന്നീ നിലയിൽ തന്റേതായ സംഭാവനകൾ നൽകിയ ബാബു അന്നൂർ, നാട കവേദിയിലും സിനിമാലോകത്തും ഇന്നും സജീവ സാന്നിദ്ധ്യാണ്.12-ാം വയസ്സിൽ അന്നൂർ രവിവർമ്മ കലാനി ലയ’ത്തിന്റെ ‘പമ്പരം’ (കറുത്ത നക്ഷത്രം) എന്ന നാടകത്തിലൂടെ അരങ്ങേറ്റം നടത്തി, പയ്യന്നൂർ ഡ്രമാറ്റിക്ക ഉദിന്നൂർ ജ്വാല തിയറ്റേഴ്സ്, അന്നൂർ പീപ്പിൾസ് തിയറ്റേഴ്സ്, വെള്ളൂർ സെൻട്രൽ ആർട്സ്, നീലേശ്വരം സെക്യുലർ തിയറ്റേഴ്സ്, 1999ൽ സ്വന്തമായി തുടങ്ങിയ ‘നാടകവീട്’ അന്നൂർ എന്നീ കലാസമിതികളിലൂടെ, നാടകമാധ്യ മത്തെ ജീവിത സപര്യയായെടുത്ത്, ജീവിതം-സമരം-അതിജീവനം’ എന്ന മുദ്രാവാക്യത്തിൽ മുറുകെപ്പിടിച്ച്, അഭിനയ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അനേകം സീരിയലുകളിലും, ഷോർട്ട് ഫിലിമുകളിലും, മികച്ച സംവിധായകരുടെ കൂടെ 80 ഓളം ഫീച്ചർ സിനിമകളിലും, ചെറുതും വലുതുമായ ജീവനുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് നിരവധി പുരസ്കാരങ്ങളും, കേരള സംഗീത നാടക അക്കാ ദമിയുടെ മികച്ച നടനുള്ള അവാർഡും, സീരിയൽ നടനുള്ള അവാർഡും കരസ്ഥമാക്കി.സ്വാഭാ വിക അഭിനയത്തിന്റെ ഉൾക്കരുത്തുകൊണ്ട് ജനഹൃദയങ്ങളിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. ബാബു അന്നൂർ” എന്ന് ജൂറി വിലയിരുത്തി.

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ അന്നൂർ എന്ന ഗ്രാമത്തിൽ എ.പി. കുഞ്ഞിരാമപ്പൊതുവാളു ടെയും സി.കെ. കോടിയമ്മയുടെയും ഒമ്പതു മക്കളിൽ ഇളയവനായി 1962ൽ ജനിച്ചു. 12-ാം വയസ്സിൽ അന്നൂർ രവിവർമ്മ കലാനില യത്തിന്റെ പമ്പരം’ (കറുത്ത നക്ഷത്രം) എന്ന നാടകത്തിൽ വി. ചന്ദ്രശേഖരൻ വൈദ്യരുടെ സംവിധാനത്തിൽ, ബാല നടനായി അഭിനയിച്ച് അരങ്ങേറ്റം കുറി ച്ചു. പിന്നെ ഹൈസ്കൂളിലുമായി അഭിനയം തുടർന്നു. 10-ാം ക്ലാസ്സ് വിദ്യാഭ്യാസത്തിന് ശേഷം പഠനം തുടരാൻ സാധിച്ചി ല്ല. പിന്നെ ചിത്രകാരനായ മുത്തഷ്ഠന്റെ കൂടെ കമേഴ്സ്യൽ ആർട്ട് പഠിക്കാൻ ഇറങ്ങി. അവിടെനിന്ന് ബോർഡെഴുത്തും മറ്റ് ആർട്ട് വർക്കിനും പുറമെ, നാടക ത്തിൽ മേക്കപ്പും രംഗ സജ്ജീകരണവും പഠിക്കാൻ പറ്റി. അത് ജോലിയായി ഏറ്റെടുത്തു. അങ്ങനെ തൊട്ടടുത്ത ദേശങ്ങളിലെ കലാസംഘടനകളുമായി പരിചയപ്പെടാനും, അവരുടെ കലാ പ്രകടനങ്ങളുമായി പരിചയപ്പെടാനും, അവരുടെ കലാ പ്രവർത്തനങ്ങളുമായി സഹകരിക്കാനും സാധിച്ചു.1980 ൽ എം.ടി. അന്നുരിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഡ്രമാറ്റിക്ക എന്ന ഒരു നാടക സംഘത്തിന് രൂപം കൊടുക്കുകയും, അവരുടെ കൂടെ സഹകരിക്കാനും സാധിച്ചു. ഡ്രമാറ്റിക്കയുടെ ആദ്യ നാടകമായ സുരാസുവിന്റെ വിശ്വരൂപം’ എന്ന നാടക ത്തിൽ അഭിനയിച്ചു.

പിന്നെ ഡ്രമാറ്റിക്കയുടെ നാടകങ്ങളിൽ മുന്നരങ്ങിലും പിന്നരങ്ങിലും പ്രവർത്തിച്ചു. ഡ്രമാറ്റിക്ക് വഴിയാണ് സുരാസു എന്ന നാടക പ്രതിഭയെ പരിചയപ്പെടുന്നത്. ഒന്നര വർഷത്തോളമുള്ള സുരാസുവുമായുള്ള ബന്ധമാണ്, നാടക രംഗത്തെ ഗൗരവ മായി കാണാൻ സാധിച്ചത്. സുരാസുവിനെ പരിചയപ്പെട്ടത് ഒരു ഭാഗ്യമായി കാണുന്നു. 1994 ലാണ് ആദ്യമായി കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തിൽ പങ്കെടു ക്കുന്നത്. എൻ. ശശിധരനും ഇ.പി. രാജഗോപാലനും ചേർന്നെഴുതിയ ഉടമ്പടിക്കോലം എന്ന നാടകം കാസർഗോഡ് ജില്ലയിലെ ‘ഉദിനൂർ ജ്വാല’ തിയറ്റേഴ്സാണ് അവതരിപ്പിച്ചത്. സുവീരനാണ് സംവിധാനം ചെയ്തത്. അവതരണത്തിനും, ഏറ്റവും നല്ല നടിക്കും,
സംവിധായകനുമുള്ള മൂന്ന് സമ്മാനങ്ങൾ ആ നാടകത്തിന് ലഭിച്ചു. അതിന് ശേഷം സുവീരൻ്റെ
രന്റെ തന്നെ സംവിധാനത്തിൽ “ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’, ‘നാഗമ ണ്ഡല’, ‘മഹാപ്രസ്ഥാനം’, ‘അഗ്നിയും വർഷവും’ എന്നീ നാടകങ്ങളിൽ അഭിനയിച്ചു. ഇതിൽ അഗ്നിയും വർഷവും’ എന്ന നാടകത്തിന് 2002ൽ കേരള സംഗീത നാടക അക്കാ ദമിയുടെ നാടകമത്സരത്തിൽ ഏറ്റവും നല്ല രണ്ടാമത്തെ നടനുള്ള സമ്മാനം ലഭിച്ചു.

1998 ലാണ് എൻ ശശിധരനും ഇ.പി. രാജഗോപാലനും ചേർന്നെഴുതിയ, മഞ്ജുളൻ സംവി ധാനം ചെയ്ത്, അന്നൂർ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് അവതരിപ്പിച്ച കേളു’ എന്ന നാടകം നാടകമത്സരത്തിൽ അഞ്ച് അവാർഡുകൾ നേടുന്നത്. (അവതരണം, നടൻ, രണ്ടാമത്തെ നടൻ, രചന, സംവിധാനം) “കേളും കേരളത്തിനകത്തും പുറത്തുമായി 90 ഓളം വേദികളിൽ അവതരിപ്പിച്ചു.

1999ൽ അന്നൂരിലെ നാടകത്തോട് താല്പര്യമുള്ള 15 ഓളം സുഹൃത്തുക്കളെ കൂട്ടി നാട കവീട്’ എന്ന ഒരു അമേച്വർ നാടക സംഘത്തിന് രൂപം കൊടുത്തു. നാടകവീടിന്റെ ആദ്യനാടകം വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം’ എന്ന കഥയ്ക്ക് പ്രശസ്ത നാടക-സിനിമാ സംവിധായകൻ പ്രിയനന്ദനൻ രംഗഭാഷയൊരുക്കി. പ്രേമലേഖനം’ കേര ളത്തിനകത്തും പുറത്തുമായി 150ൽപരം വേദികളിൽ അവതരിപ്പിച്ചു. അതിന് ശേഷം നാട കവീട്’, ‘അടുക്കള’, ‘സമയം’ (പ്രിയനന്ദനൻ) ഹിംസാടനം’, ‘മഹാപ്രസ്ഥാനം’, ‘വെയിറ്റിംഗ് ഫോർ ഗോദോ’, ‘ചേരിനിലം’ എന്നീ നാടകങ്ങൾ, സുവീരൻ, എസ്. സുനിൽ, പ്രിയനന്ദനൻ സംവിധാനം ചെയ്തു. ഒട്ടനവധി വേദികളിൽ (മത്സരവേദികളിലും) അവ തരിപ്പിച്ച് സമ്മാനം നേടുകയുണ്ടായി. പിന്നെ വെള്ളൂർ സെന്റർ ആർട്ട്സിന്റെ ജീവചരിതം’, നീലേശ്വരം സെക്കുലർ തിയറ്റേഴ്സിന്റെ നെയ്ത്തുകാരൻ അടക്കം 90 ഓളം നാടകങ്ങൾ, 1600 ഓളം വേദികൾ. 1992 മുതൽ സിനിമാരംഗത്തെത്തി. 80 ഓളം സിനിമ കളിൽ, കെ.പി.ശശി, ടി.വി.ചന്ദ്രൻ, കെ.ആർ. മോഹൻ, സത്യൻ അന്തിക്കാട്, ജയരാജ്, പ്രിയനന്ദനൻ, ആർ.ശരത്, മധുപാൽ, അശോക് ആർ നാഥ് എന്നീ പ്രശസ്ത സംവിധായകരുടെ കീഴിലും അഭിനയിക്കാൻ സാധിച്ചു. 97-98 വർഷത്തെ അക്കാദമി അവാർഡ് ‘കേളു (മികച്ച നടൻ), 2002 ൽ “അഗ്നിയും വർഷയും മികച്ച രണ്ടാമത്തെ നടൻ, 2015ൽ പ്രൊഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച വേഷവിധാനം, ചമയം. 2005ൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (സ്പെഷ്യൽ ജൂറി പുരസ്കാരം). 2011 ൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (ഏറ്റവും നല്ല നടൻ, ടെലി സിനിമ ‘ദൈവത്തിന് സ്വന്തം ദേവുട്ടി).

ഭാര്യ: ജ്യോതി(പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ മലയാളം അധ്യാപി ക). മക്കൾ: സിദ്ധാർത്ഥ് ബാബു (ദുബായ്), ഗൗതം ബാബു (ക്യാമറാമാൻ).

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close