
റിട്ട. അധ്യാപകനും ഗ്രന്ഥകാരനുമായ മാണിയാട്ടെ കെ. ബാലകൃഷ്ണൻ നമ്പ്യാർ (80) നിര്യാതനായി
▪️തൃക്കരിപ്പൂർ: റിട്ട. അധ്യാപകനും ഗ്രന്ഥകാരനുമായ മാണിയാട്ടെ കെ. ബാലകൃഷ്ണൻ നമ്പ്യാർ (80) നിര്യാതനായി. പ്രാദേശിക ചരിത്രകാരൻ, നിരൂപകൻ, സംസ്കൃത പണ്ഡിതൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. മലബാറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും സുവനീറുകളിൽ അദ്ദേഹത്തിന്റെ രചനകൾ അഭിവാജ്യഘടകമായിരുന്നു. മലയാള നാടക വേദിയിൽ ഏറെ ശ്രദ്ധേയമായ കേളു എന്ന നാടകത്തിന്റെ മൂലകഥ അദ്ദേഹത്തിന്റെ കൃതിയാണ്.
വിദ്വാന് പി കേളുനായരുടെ ജീവചരിത്രമായ “വിദ്വാന് പി കേളുനായര്‍: ജീവിതവും കൃതികളും’ എന്ന ബാലകൃഷ്ണൻ നമ്പ്യാരുടെ കൃതിയാണ് കേളു നായരെക്കുറിച്ചുളള പഠനഗവേഷണങ്ങള്‍ക്കും മറ്റും പുതുജീവന്‍ നല്‍കിയത്. മഹാകവി കുട്ടമത്ത്, പി കുഞ്ഞിരാമന് നായര്‍, ടി എസ് തിരുമുമ്പ്, കൊടക്കാട് കണ്ണന് പെരുവണ്ണാന്, വിദ്വാന് കെ കെ പൊതുവാള്, ചന്ദ്രഗിരി അമ്പു, കേളുനായര്‍,രസികശിരോമണി കോമന് നായര്‍, മലബാര്‍ രാമന് നായര്‍, പോത്തേര എഴുത്തച്ഛന്, പി കെ കൃഷ്ണന് മൂത്തനമ്പ്യാര്‍, തുടങ്ങിയവരടങ്ങുന്ന അത്യുത്തര കേരളത്തിലെ സംസ്കാരസുരഭിലമായ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് വടക്കന്‍ വെളിച്ചങ്ങള്‍ എന്ന പഠനഗ്രന്ഥം രചിച്ചു.പിതാവ് കുപ്പാടക്കന്‍ കുഞ്ഞികൃഷ്ണന് നമ്പ്യാരില്‍ നിന്ന് മലയാളവും സംസ്കൃതവും ആഴത്തില്‍ പഠിച്ച ബാലകൃഷ്ണന് നമ്പ്യാര്‍ 18-ാം വയസ്സില്‍ തുടങ്ങിയ അധ്യാപകവൃത്തി 36 വര്‍ഷം നീണ്ടുനിന്നു. 1996 ല്‍ പിലിക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് വിരമിച്ചു.
നീലേശ്വരം രാജാസ് സ്കൂളിലെ റിട്ട. അധ്യാപിക എം.വി രാധയാണ് ഭാര്യ. മക്കൾ : എം.വി വനജ ( പ്രധാനാധ്യാപിക, രാജാസ് എൽ. പി സ്കൂൾ, നീലേശ്വരം), ഡോ. എം.വി വിനോദ് കുമാർ(പ്രൊഫസർ, കോട്ടക്കൽ ആര്യവൈദ്യശാല മെഡിക്കൽ കോളേജ്നോ), ഡോ. എം.വി വിമൽ (എന്റോക്രൊനോളജിസ്റ്റ്, മിംസ് കോഴിക്കോട്). മരുമക്കൾ : ഇ പി രാജഗോപാലൻ( സാഹിത്യ അക്കാദമി നിർവാഹക,സമിതി അംഗം, അധ്യാപകൻ, നിരൂപകൻ), ഡോ. ബീന (കോട്ടക്കൽ ആര്യവൈദ്യശാല മെഡിക്കൽ കോളേജ്), ഡോ.സുമംഗല(കോഴിക്കോട്). സംസ്കാരം.
=============================