
ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ദേവാനന്ദ് എമ്മിന്റെ”ഓർമ്മകൾക്ക് ഒരാമുഖം” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ. ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ദേവാനന്ദ് എമ്മിന്റെ”ഓർമ്മകൾക്ക് ഒരാമുഖം” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിത മലയാളത്തിൽ ഇന്ന് സജീവമാണ് – സമ്പന്നവുമാണ്. പുതിയ എഴുത്തുകാർ കവിതയെ വസന്തത്തിന്റെ ഒരു പൂക്കാലമാക്കി മാറ്റുന്നു എന്നതും ശ്രദ്ധേയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു*
ദിശ തെറ്റിപ്പരക്കുന്ന ലോകത്തിന്റെ ആകുലതകളും ആശങ്കകളും വരികളായി പെയ്തു നിറയുന്ന കവിതാ പുസ്തകം “ഓർമ്മകൾക്ക് ഒരാമുഖം”പ്രകാശനം ചെയ്യപ്പെട്ടു. ചീമേനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥി കൊടക്കാട് പൊള്ളപ്പൊയിലിലെ ദേവാനന്ദ് എമ്മിന്റെ കൃതിയാണ് പൗര പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യപ്പെട്ടത്. വർത്തമാന കാല ജീവിതത്തിന്റെ ആകുലതകളെ യഥാതഥമായി വായിക്കാൻ ശ്രമിക്കുന്ന ദേവാനന്ദിന്റെ പ്രഥമ കവിതാ സമാഹാരമാണ് “ഓർമ്മകൾക്ക് ഒരാമുഖം”. ചെറുവത്തൂർഹൈലാന്റ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കവിയും നോവലിസ്റ്റുമായ ഡോ: സോമൻ കടലൂർ പ്രകാശനം നിർവ്വഹിച്ചു. കവിയും സാസ്കാരിക പ്രവർത്തകനുമായ സി എം വിനയചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രമുഖ പ്രഭാഷകൻ ഡോ:വത്സൻ പിലിക്കോട് പുസ്തകം പരിചയപ്പെടുത്തി. സാംസ്കാരിക-മാധ്യമ പ്രവർത്തകനായ വിനോദ് ആലന്തട്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി വി നാരായണൻ മാസ്റ്റർ, പ്രദീപ് കൊടക്കാട്, അനിൽ നീലാംബരി,
വിജേഷ് കാരി, രാഗേഷ് മാസ്റ്റർ, സുപ്രഭ ടീച്ചർ, പ്രവീൺ പ്രകാശ് എന്നിവർ സംസാരിച്ചു. കവി ദേവാനന്ദ് മറുമൊഴി ഭാഷണം നടത്തി. ഡോ : മഹേഷ് വിവി സ്വാഗതവും മധു പ്രതി യത്ത് നന്ദിയും പറഞ്ഞു.